Tuesday 13 November 2018

കൺമണി

നളിനിയമ്മയുടെ വാക്കുകൾ ശരം പോലെ ഹൃദയത്തിൽ തറച്ചിരിക്കുന്നു…..
രേണുമോളെ ഗർഭിണി ആയിരിക്കുമ്പോൾ ഒരു കൈതാങ്ങിന് നിർത്തിയതാണവരെ ഇവിടെ… തനി നാട്ടിൻ പുറത്ത്കാരിയായ ഒരമ്മ….രേണുവിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ കൂടെയുണ്ടായിരുന്നു…….. ഇന്നുവരെ മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ല….
പക്ഷേ ഇന്ന്…. എന്തിനാണവർ എന്നോട് അങ്ങനെ പറഞ്ഞത് ? ”ഞാനൊരു അമ്മയാവാൻ പാടില്ലായിരുന്നു എന്ന്….. അമ്മയെന്ന നിലയിൽ ഞാൻ ഒരു പരാജിതയാണെന്ന്”…. എവിടെയോ എന്തോ പ്രശ്നമുള്ളത് പോലെ…….
.രേഖയുടെ ഹൃദയമാകെ ചുട്ടുനീറികൊണ്ടിരുന്നു…..
ഒരു മൾട്ടിനാഷ്ണൽ കമ്പിനിയുടെ HR മാനേജർ ആയ തനിക്ക്… ഓരോ ദിവസവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല…. അതൊക്കെ ഇവരോട് പറഞ്ഞിട്ടെന്ത് കാര്യം……
തിരക്കുകൾക്കിടയിൽപ്പെട്ട് എന്റെ രേണുവിന്റെ ബാല്യവും കൗമാരുമൊന്നും ആസ്വദിക്കാൻ എനിക്ക് സാധിച്ചില്ല എന്നത് സത്യം തന്നെയാണ്… പക്ഷേ അവൾ എന്റെ ജീവനാണ്….. അവൾക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതു പോലും….
രേണുവിന് 6 മാസം പ്രായമുള്ളപ്പോൾ, ജീവിതത്തിന്റെ പാതി വഴിയിൽ ഞങ്ങളെ ഉപേക്ഷിച്ച്പ്പോയ നീരജിന്റെ ഓർമ്മകൾ ഇല്ലാതെയാണ് ഞാൻ അവളെ വളർത്തിയത്… അന്ന് മുതൽ ഒരു തരം വാശിയായിരുന്നു മനസ്സിൽ… ഒരു കുറവും അറിയിക്കാതെ രേണുമേളെ വളർത്തണമെന്ന വാശി…
ഇങ്ങനെ ഒരു നൂറുക്കൂട്ടം വാദപ്രതിവാദങ്ങൾ മനസാക്ഷിയുടെ കോടതിയിൽ നടന്നുകൊണ്ടിരുന്നു ….
ഓഫീസിൽ ഇരിക്കമ്പോഴും ചിന്ത മുഴുവൻ രേണുവിനേയും നളിനിയമ്മയേയും ചുറ്റിപ്പറ്റിയായിരുന്നു…..
തലവേദനയാണെന്ന് കള്ളം പറഞ്ഞ് ഹാഫ് ഡേ അവധിയെടുത്തു…. എത്രയും പെട്ടന്ന് വീട്ടിൽ എത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ….. സ്ഥിരം പോകുന്ന വഴികൾക്ക് പോലും ദൈർഘ്യം കൂടിയതുപോലെ……
ഫ്ലാറ്റിന്റെ മുമ്പിലെത്തി കോളിംഗ് ബെല്ലടിച്ചു നോക്കി.. ഒരനക്കവുമില്ല… പിന്നെ ഫോൺ എടുത്ത് നളിനിയമ്മയെ വിളിച്ചു…വാതിൽ തുറന്നു താരാൻ ആവശ്യപ്പെട്ടു….. ഹാഫ് ഡേ ലീവെടുത്ത് വന്നതാണെന്നും കൂടി കൂട്ടി ചേർത്തപ്പോ അവരുടെ ശബ്ദത്തിലെ പതർച്ച ഞാൻ ശ്രദ്ധിച്ചു….
എന്ത് പറ്റി അവർക്ക്….. അവരിലെ ഈ മാറ്റത്തിന് കാരണമെന്താണ്… അങ്ങനെ ഒരായിരം ചോദ്യങ്ങൾ മനസിൽ തൊടുത്തിയപ്പോഴും എന്റെ തോന്നലായിരിക്കും എന്ന് സ്വയം ആശ്വസിച്ചു……
കുറച്ച് സമയത്തിനു ശേഷമാണ് നളിനിയമ്മ വാതിൽ തുറന്നത്…
കരഞ്ഞു കലങ്ങി കണ്ണുകൾ ആരെയോ ഭയക്കുന്നതുപ്പോലെ…..
“എന്തുപ്പറ്റി നളിനിയമ്മേ …എന്നോട് പറയൂ… നിങ്ങളിലെ ഈ മാറ്റം എന്നെ ഭയപ്പെടുത്തുന്നു”……
നളിനിയമ്മ രേഖയെ ദയനീയമായി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല… ഇത് രേഖയെ വീണ്ടും തളർത്തി…
ശബ്ദത്തിന്റെ ഘനം ഒന്നുക്കൂടെ കൂട്ടി അവൾ വീണ്ടും ചോദിച്ചു……
വാർദ്ധിക്യം ബാധിച്ച ആ വിരലുകൾ ബെഡ് റൂമിലേക്ക് ചൂണ്ടി നിന്നു… രേഖയുടെ കണ്ണുകളിലെ ആകാംഷ കൂടി വന്നു…….. അവൾ ബെഡ് റൂം ലക്ഷ്യം വെച്ച് നടന്നു….
(തുടരും,)

No comments:

Post a Comment